പെയ്തിറങ്ങിയ നിലാവും
കടം വാങ്ങിയ കട്ടിലും ................................
കവിത
ടി . സി . വി . സതീശൻ
'നിലാവ് ' ഇതെന്റെ ഔദാര്യമാണ്
ഇരുമ്പാണികൾ തറച്ച മരക്കുരിശിൽ ഞാനാകാശത്തെ നോക്കി കിടന്നു
മിന്നുന്ന താരകങ്ങൾ മിന്നല് പൊഴിക്കുന്നു
നിലാവുകൊണ്ട് ഓട്ടയടച്ച ആകാശം
മുഖത്തു ചായം തേച്ച മാലാഖമാർ
സ്വർഗ്ഗസ്ഥനായ പിതാവ് വാഴ്ത്തപ്പെട്ടു
ആകാശത്തെ പാമ്പ് വിഴുങ്ങി
മിന്നൽ ഇടിക്കായി കാത്തുനിന്നില്ല
മിന്നൽ ഇടിക്കായി കാത്തുനിന്നില്ല
മഴയ്ക്കു മുമ്പേ ആടിത്തീർക്കേണ്ടതിനാൽ
ഒപ്പത്തിനൊപ്പം ചൂട്ടുകുത്തി ചെണ്ടകൊട്ടി
പാതിരാത്രി തീർന്നില്ല -
കടം വാങ്ങിയ കട്ടിലിന്റെ കാലൊടിഞ്ഞു
മരക്കുരിശിൽ പിതാവ് വേദനിച്ചു പുളയുന്നു
'നിനക്കിത്രയും മതി - '
നക്ഷത്രങ്ങൾ നിലാവിനെ മടക്കിവിളിച്ചു
മാലാഖമാർ വന്നവഴിയേ തിരിച്ചുപോയി
തുളവീണ ആകാശം നിലം പൊത്തി ................................
ടി . സി . വി . സതീശൻ
ശ്രീരേഖ
No comments:
Post a Comment